Monday, January 2, 2017

നഗരസഭ യാചക

മലപ്പുറം: നഗരസഭ യാചക വിമുക്തമാക്കാന്‍ കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. യാചക വേഷത്തിലത്തെുന്നവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായി ലഭിച്ച പരാതികളത്തെുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.കെ. മുസ്തഫ എന്ന നാണി അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. 2017 ജനുവരി ഒന്നിന് യാചന നിരോധനം പ്രാബല്യത്തില്‍ വരും.
വ്യാപാരികളും ചെറുകിട കച്ചവടക്കാരും വീട്ടമ്മമാരുമാണ് യാചകര്‍ക്കെതിരെ പരാതി നല്‍കിയത്. വിവിധ വേഷങ്ങളിലത്തെുന്ന ഇവര്‍ പിടിച്ചുപറി ഉള്‍പ്പെടെ നടത്തുകയാണ്.
യാചന നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കി മലയാളം, ഹിന്ദി, തമിഴ്, കന്നട, ഇംഗ്ളീഷ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. പൊലീസിന്‍െറ സഹായവും നഗരസഭ തേടിയിട്ടുണ്ട്. ജില്ല ഭരണകൂടം, ചൈല്‍ഡ് ലൈന്‍, വ്യാപാരികള്‍, മത-രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരെ ഇതുമായി സഹകരിപ്പിക്കും.
 

No comments:

Post a Comment